Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Building Collapse

America

ന്യൂയോർക്ക് മാൻഹട്ടണിൽ കെട്ടിട തകർച്ചാ ഭീഷണി; അടിയന്തര ഒഴിപ്പിക്കൽ

ന്യൂയോർക്ക്: മിഡ്‌ടൗൺ മാൻഹട്ടണിൽ നിർമാണപ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരുന്ന ബഹുനില കെട്ടിടത്തിൽ ഘടനാപരമായ ഗുരുതര തകരാർ കണ്ടെത്തിയതിനെ തുടർന്ന് സമീപപ്രദേശങ്ങളിലെ നിരവധി കെട്ടിടങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു.

നിർമാണ തൊഴിലാളികൾ കെട്ടിടത്തിന്‍റെ 21-ാം നിലയിൽ പ്രധാന സപ്പോർട്ട് കോളങ്ങൾ വളഞ്ഞതും നിലകൾ താഴ്ന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതരെ വിവരം അറിയിച്ചത്. സംഭവത്തെ തുടർന്ന് ന്യൂയോർക്ക് അഗ്നിശമനസേന, കെട്ടിട വകുപ്പ്, അടിയന്തര രക്ഷാപ്രവർത്തന വിഭാഗം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

സുരക്ഷാ മുൻകരുതലെന്ന നിലയിൽ സമീപത്തെ സ്കൂളുകൾ, ഓഫീസ് കെട്ടിടങ്ങൾ, ഹോട്ടലുകൾ എന്നിവ ഉൾപ്പെടെ നിരവധി കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും പ്രദേശത്തെ ചില റോഡുകൾ താൽക്കാലികമായി അടയ്ക്കുകയും ചെയ്തു.

എൻജിനിയർമാർ കെട്ടിടം താത്കാലികമായി ഉറപ്പിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. നിലവിൽ കെട്ടിടത്തിന്റെ സ്ഥിതി സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നും കൂടുതൽ നീക്കമൊന്നും കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

ഇതുവരെ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്‍റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.

International

കെട്ടിടദുരന്തത്തിൽ ഹോങ്കോംഗിൽ ദുഃഖാചരണം ; പ്രതിഷേധിച്ചാൽ കടുത്ത നടപടിയെന്ന് ചൈന

ഹോങ്കോംഗ്: ഹോങ്കോംഗ് നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 146 ആയി. ഇതിനിടെ, ദുരന്തത്തിന്‍റെ പേരിൽ പ്രതിഷേധങ്ങൾക്കു മുതിരരുതെന്ന് ഹോങ്കോംഗ് നിവാസികൾക്കു ചൈന മുന്നറിയിപ്പു നല്കി. ചൈനാവിരുദ്ധ പ്രക്ഷോഭങ്ങളുണ്ടായാൽ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ചു നേരിടുമെന്നാണ് അറിയിപ്പ്.

പാർപ്പിട സമുച്ചയത്തിലെ തീപിടിത്ത ദുരന്തത്തിൽ ഹോങ്കോംഗിൽ മൂന്നു ദിവസത്തെ ദുഃഖാചരണം നടക്കുന്നതിനിടെയാണ് ചൈനയുടെ അറിയിപ്പ്. 2019ൽ ഹോങ്കോംഗിലുണ്ടായ ജനാധിപത്യ പ്രക്ഷോഭത്തിന്‍റെ മാതൃകയിൽ ചൈനാവിരുദ്ധ പ്രകടനങ്ങളുണ്ടായാൽ കർശന നടപടികൾ നേരിടേണ്ടിവരുമെന്ന് ചൈനയിലെ ദേശീയ സുരക്ഷാ അധികൃതർ പറഞ്ഞു.

തീപിടിത്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഓൺ‌ലൈൻ ഒപ്പുശേഖരണം നടത്തിയ സംഘത്തിലെ ഒരാളെ ഹോങ്കോംഗ് പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. പതിനായിരത്തോളം പേർ പരാതിയിൽ ഒപ്പുവച്ചിട്ടുണ്ട്.

കെട്ടിട നവീകരണത്തിനിടെയുണ്ടായ ദുരന്തത്തിൽ ഹോങ്കോംഗ് നിവാസികൾക്ക് ശക്തമായ അമർഷമുണ്ട്. സുരക്ഷിതല്ലാത്ത നിർമാണ രീതികൾ ദുരന്തവ്യാപ്തി വർധിക്കാൻ ഇടാക്കിയെന്നാണു സൂചന. സംഭവത്തിൽ നവീകരണ കരാർ ഏറ്റെടുത്ത സ്ഥാപനത്തിലെ 11 പേരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.

ഇതിനിടെ, തീപിടിത്തമുണ്ടായ വാംഗ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിനു സമീപം ഇന്നലെ നടന്ന അനുസ്മരണ പരിപാടിയിൽ ആയിരത്തോളം പേർ പങ്കെടുത്തു. 4,600 പേർ താമസിച്ചിരുന്ന സമുച്ചയത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച തീപിടിത്തം വെള്ളിയാഴ്ചയാണ് അണയ്ക്കാനായത്. 150 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

മരിച്ചവരിൽ ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നുള്ള കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടുന്നു.കാണാതായവരിലും കുടിയേറ്റ തൊഴിലാളികളുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണു നിഗമനം.

National

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് വീണ് രണ്ടുപേർ മരിച്ചു; നിരവധിപേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘാറിൽ നാലുനില കെട്ടിടത്തിന്‍റെ ഒരുഭാഗം തകർന്ന് വീണ് ഒരു വയസുകാരൻ ഉൾപ്പടെ രണ്ടുപേർ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. ‌

ആരോഹി ഓംകാർ ജോവിലിൻ(24), ഉത്കർഷ ജോവിലിൻ(ഒന്ന്) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടെയിൽ നിന്നുമാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

വസായിലെ നാരംഗി റോഡിൽ സ്ഥിതി ചെയ്യുന്ന നാല് നിലകളുള്ള രമാഭായ് അപ്പാർട്ട്മെന്‍റിന്‍റെ പിൻഭാഗം പുലർച്ചെ 12.05 ഓടെയാണ് തകർന്നുവീണത്.

പരിക്കേറ്റവരെ വിരാറിലും നളസൊപാരയിലുമുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനായി അഗ്നിശമനസേനയും ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ‌ഡി‌ആർ‌എഫ്) രണ്ട് ടീമുകളും എത്തിയിരുന്നു.

National

ഡൽഹിയിൽ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടം; രണ്ട് പേർ മരിച്ചു

ന്യൂഡല്‍ഹി: സിലംപൂരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. നിരവധി പേര്‍ കുടുങ്ങികിടപ്പുണ്ടെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഇന്ന് രാവിലെ ഏഴോടെയാണ് അപകടം. 12 പേര്‍ അപകടസമയത്ത് കെട്ടിടത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം.

നാല് പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രക്ഷപെടുത്തിയിരുന്നു. കെട്ടിടം തകര്‍ന്നുവീഴാന്‍ ഉണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല.

National

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; നിരവധി പേര്‍ കുടുങ്ങികിടക്കുന്നു

ന്യൂഡല്‍ഹി: സിലംപൂരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് അപകടം. നാല് പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രക്ഷപെടുത്തി. നിരവധി പേര്‍ കുടുങ്ങികിടപ്പുണ്ടെന്നാണ് വിവരം.

സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്ന് രാവിലെ ഏഴോടെയാണ് അപകടം.

12 പേര്‍ അപകടസമയത്ത് കെട്ടിടത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം. കെട്ടിടം തകര്‍ന്നുവീഴാന്‍ ഉണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല.

Kerala

കോട്ടയം മെഡിക്കൽ കോളജ് ദുരന്തം: ജില്ലാ കളക്ടര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നു വീണതു സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന്‍റെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലം സന്ദര്‍ശിച്ചു. ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അറുപത് വര്‍ഷം പഴക്കമുള്ള കെട്ടിടത്തിനു 12 വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ബലക്ഷയമുണ്ടെന്നു പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരുന്നതാണ്. കെട്ടിടം ഉപയോഗിച്ചിരുന്നില്ലെന്നു ബന്ധപ്പെട്ട അധികൃതര്‍ പറയുമ്പോഴും ആയിരക്കണക്കിനു പേര്‍ എത്തുന്ന സ്ഥലത്തെ ഉപയോഗ ശൂന്യമായി കെട്ടിടത്തില്‍ ആളുകള്‍ പ്രവേശിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചിരുന്നില്ല.

സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് അതിവേഗത്തില്‍ സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഫയര്‍എഞ്ചിന്‍ കടന്നുവരാന്‍ വഴിയുണ്ടാകണമെന്ന പുതിയ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രാബല്യത്തിലാകുംമുമ്പ് നിര്‍മിച്ച കെട്ടിടമാണ് ഇതെന്നും ബലക്ഷയം സംബന്ധിച്ചുള്ള തദ്ദേശ സ്ഥാപന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വ്യക്തമാക്കാമെന്നും കളക്ടര്‍ പറഞ്ഞു.

മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. വി. ജയകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ്, റവന്യു, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ എന്നിവരാണ് കളക്ടറുടെ സംഘത്തില്‍ ഉണ്ടായിരുന്നത്.

Kerala

രക്ഷാപ്രവർത്തനം വൈകി, ആളൊഴിഞ്ഞ കെട്ടിടമെന്ന് തെറ്റിദ്ധരിപ്പിച്ചു: പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

കോട്ടയം: മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ് ഒരു സ്ത്രീ മരിച്ചതിനു പിന്നാലെ സ്ഥലത്ത് പ്രതിഷേധവുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. രക്ഷാപ്രവർത്തനം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

അപകടം ഉണ്ടായപ്പോൾ തന്നെ രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല. ആളൊഴിഞ്ഞ കെട്ടിടമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. തെറ്റായ വാർത്തകൾ പരത്താൻ ശ്രമിച്ചു. രക്ഷാപ്രവർത്തനം വൈകിയതിന് കാരണം ഇതാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

പൊളിഞ്ഞുവീണത് ഉപയോഗരഹിതമായ കെട്ടിടമാണെന്നാണ് അപകടസ്ഥലത്തെത്തിയ മന്ത്രിമാരായ വി.എൻ.വാസവനും വീണാ ജോർജും അറിയിച്ചിരുന്നത്. ആശുപത്രി വാര്‍ഡുമായി ബന്ധമില്ലാത്ത കെട്ടിടമാണിത്. ഉപയോഗശൂന്യമായ സാധനങ്ങള്‍ ശേഖരിച്ചിരുന്ന സ്ഥലമാണിതെന്നും മന്ത്രിമാർ പറഞ്ഞു.

ഇന്നു രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ 14-ാം വാര്‍ഡിന്‍റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) മരിച്ചു. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായിരുന്ന ബിന്ദു 14-ാം വാർഡിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ബിന്ദുവിനെ അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണ് പുറത്തെടുത്തത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്‍റിന് (11) പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ കൂട്ടിരിപ്പുകാരിയായി നിൽക്കുകയായിരുന്നു അലീന. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

അതേസമയം, രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരൻ അമൽ പ്രദീപിനു ട്രോളി വന്നിടിച്ച് നിസാര പരുക്കേറ്റു.

Kerala

കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ; മെഡിക്കൽ കോളജ് അപകടത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) ആണ് മരിച്ചത്.

അപകടമുണ്ടായ 14-ാം വാർഡിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു ഇവർ. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ബിന്ദുവിനെ അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണ് പുറത്തെടുത്തത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അപകടത്തിനു ശേഷം തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ കാണാതായതായി ഭർത്താവ് വിശ്രുതൻ പറഞ്ഞിരുന്നു. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിത്സയിലാണ്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്.

ഇന്നു രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ 14-ാം വാര്‍ഡിന്‍റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്‍റിന് (11) പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ കൂട്ടിരിപ്പുകാരിയായി നിൽക്കുകയായിരുന്നു അലീന. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

അതേസമയം, രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരൻ അമൽ പ്രദീപിനു ട്രോളി വന്നിടിച്ച് നിസാര പരുക്കേറ്റു.

Kerala

രക്ഷാപ്രവർത്തനം വൈകി, ആളൊഴിഞ്ഞ കെട്ടിടമെന്ന് തെറ്റിദ്ധരിപ്പിച്ചു: പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

കോട്ടയം: മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ് ഒരു സ്ത്രീ മരിച്ചതിനു പിന്നാലെ സ്ഥലത്ത് പ്രതിഷേധവുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. രക്ഷാപ്രവർത്തനം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

അപകടം ഉണ്ടായപ്പോൾ തന്നെ രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല. ആളൊഴിഞ്ഞ കെട്ടിടമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. തെറ്റായ വാർത്തകൾ പരത്താൻ ശ്രമിച്ചു. രക്ഷാപ്രവർത്തനം വൈകിയതിന് കാരണം ഇതാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

പൊളിഞ്ഞുവീണത് ഉപയോഗരഹിതമായ കെട്ടിടമാണെന്നാണ് അപകടസ്ഥലത്തെത്തിയ മന്ത്രിമാരായ വി.എൻ.വാസവനും വീണാ ജോർജും അറിയിച്ചിരുന്നത്. ആശുപത്രി വാര്‍ഡുമായി ബന്ധമില്ലാത്ത കെട്ടിടമാണിത്. ഉപയോഗശൂന്യമായ സാധനങ്ങള്‍ ശേഖരിച്ചിരുന്ന സ്ഥലമാണിതെന്നും മന്ത്രിമാർ പറഞ്ഞു.

ഇന്നു രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ 14-ാം വാര്‍ഡിന്‍റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) മരിച്ചു. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായിരുന്ന ബിന്ദു 14-ാം വാർഡിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ബിന്ദുവിനെ അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണ് പുറത്തെടുത്തത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്‍റിന് (11) പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ കൂട്ടിരിപ്പുകാരിയായി നിൽക്കുകയായിരുന്നു അലീന. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

അതേസമയം, രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരൻ അമൽ പ്രദീപിനു ട്രോളി വന്നിടിച്ച് നിസാര പരുക്കേറ്റു.

Latest News

Corehub Up